"മഴ മോഹങ്ങള്‍..."

Monday, December 13, 2010

ആവര്‍ത്തനം..



മെഴുകുതിരിയോടു എപ്പോഴാണ് പ്രണയം തോന്നിയത്..?
വെറുതെ ഇരിക്കുമ്പോള്‍ തീപ്പെട്ടിക്കൊള്ളി ചിന്തിച്ചു..

എന്തു കൊണ്ടാണ് തീപ്പെട്ടിക്കൊള്ളിയോടു-
അറിയാതെ ഒരിഷ്ട്ടം തോന്നിയത്...?
ഒറ്റക്കിരിക്കുമ്പോള്‍ മെഴുകുതിരി ഓര്‍ത്തു നോക്കി..

പല വട്ടം ചിന്തിച്ചിട്ടും ഒടുവില്‍ കണ്ടുമുട്ടുമ്പോള്‍-
സ്വയം ജ്വലിച്ച് ആ വെട്ടം മെഴുകുതിരിക്കു പകര്‍ന്നു-
കൊടുത്തിട്ട് തീപ്പെട്ടിക്കൊള്ളി ചാരമായി...
ഏറ്റുവാങ്ങിയ വെട്ടത്തിനെ നെഞ്ചില്‍ സൂക്ഷിച്-
ഉരുകി ഉരുകി മെഴുകു തിരിയും അലിഞ്ഞില്ലാതെയായി...

പിന്നെയും പ്രണയിച്ചു-
കണ്ടുമുട്ടുന്ന ഓരോ മെഴുകുതിരിയും, തീപ്പെട്ടിക്കൊള്ളിയും..
അലിഞ്ഞില്ലാതെയാകുന്ന അവസാന കണം വരെ....
പരസ്പരം പകര്‍ന്ന അഗ്നി അണക്കാതെ...